ഇസ്രയേലുമായുള്ള യുദ്ധത്തിൽ പരിക്കേറ്റ ഫലസ്തീൻകാർക്ക് കൃത്രിമ കൈകാലുകളും സ്‌ട്രെച്ചറുകളും വീൽ ചെയറുകളും മറ്റും നൽകുന്നതിനായി ഗാസയിലെ ഫീൽഡ് ഹോസ്പിറ്റലിൽ യുഎഇ ഒരു കൃത്രിമ അവയവ കേന്ദ്രം ആരംഭിച്ചു.
പ്രസിഡൻ്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദേശിച്ച ഗാലൻ്റ് നൈറ്റ് 3 ഹ്യുമാനിറ്റേറിയൻ ഓപ്പറേഷൻ്റെ ഭാഗമായി ഇന്നലെ ബുധനാഴ്ചയാണ് കൃത്രിമ അവയവ കേന്ദ്രം തുറന്നത്.
പ്രോസ്‌തെറ്റിക്‌സ് നിർമാണത്തിനായി കേന്ദ്രം തുറക്കുന്ന ദിവസം തന്നെ 36 രോഗികളുടെ അളവെടുത്തിരുന്നു. എന്നാൽ പരിക്കേറ്റ അല്ലെങ്കിൽ അംഗവൈകല്യമുണ്ടായ ആളുകളുടെ എണ്ണം ദിവസങ്ങൾക്കുള്ളിൽ 100 കവിയുമെന്ന് പ്രതീക്ഷിക്കുന്നതായി സംസ്ഥാന വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തു.
കേന്ദ്രത്തിലെ ജീവനക്കാർ കൃത്രിമ കൈകാലുകൾ സ്വീകരിക്കുന്നവർക്ക് ഫിസിക്കൽ തെറാപ്പിയും പുനരധിവാസവും നൽകും.