Search
Close this search box.

ഷാർജയിൽ കുതിരകൾക്കു വേണ്ടി പ്രത്യേകം ആശുപത്രി.

A special hospital for horses in Sharjah.

അറബ് ചരിത്രത്തിന്റെയും സംസ്‌കൃതിയുടെയും ഓരോ കുതിപ്പിലും നിർണായക സ്വാധീനം ചെലുത്തിയിട്ടുള്ള മൃഗമാണ് കുതിര. ബദുവിയൻ നാഗരികതയുടെ ഓരോ വളർച്ചയിലും കുതിരകളുടെ നിലക്കാത്ത കുളമ്പടി ശബ്ദമുണ്ട്. കുതിരകളെ അറബ് സമൂഹം എക്കാലത്തും ഏറെ സ്നേഹിക്കുകയും കൂടെ നിർത്തുകയും ചെയ്തിട്ടുണ്ട് ഹാരപ്പൻ നാഗരികതക്ക് പോലും പരിചിതമല്ലാതിരുന്ന കുതിരകളെ ഇണക്കാൻ ഉമ്മുന്നാർ നാഗരികതക്ക് കഴിഞ്ഞിരുന്നു. കുതിരകളുടെ ആരോഗ്യ സംരക്ഷണത്തിലും പ്രാചീന അറബ് സമൂഹം ശ്രദ്ധ ചെലുത്തിയിരുന്നു.

ഈ കുതിര പരമ്പര ആദ്യ ഘട്ടത്തിൽ മാത്രം ഒതുങ്ങുന്നല്ലെന്നും ആധുനിക കാലത്തിലും യു.എ.ഇ. യുടെ കുതിപ്പിൽ കുതിരകൾ വഹിക്കുന്ന പങ്ക് വലുതാണെന്നും അതുകൊണ്ടു തന്നെ അവയുടെ സംരക്ഷണത്തിനു ആധുനിക ആശുപത്രികൾ ആവശ്യമാണെന്നുമുള്ള സ്നേഹ ചിന്തയിൽ നിന്നും ഉയർന്നു വന്നതാണ് ഷാർജ ഇക്വീൻ ഹോസ്പിറ്റൽ.

സുപ്രീം കൗൻസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ കാസിമിയാണ് ആശുപതി ലോകത്തിനു മുൻപാകെ തുറന്നത് . കുതിരകളുടെ സംരക്ഷണത്തിനായി മലയാളി ഡോക്ടർമാരും ഇവിടെ പ്രവർത്തിക്കുന്നുണ്ട് . പ്രത്യേക തരത്തിലുള്ള പരിശോധന മുറികളാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത് . കുതിരയെ കയറ്റി നിറുത്തുന്നതിന്റെ മുൻഭാഗം ഉയരം കൂടിയതും പിൻഭാഗം ഉയരം കുറഞ്ഞതുമാണ്. കുതിര ചാടിപ്പോകാതിരിക്കാനും പിൻവശത്തു ശരിയായ രീതിയിൽ പരിശോധന നടത്താനുമായിട്ടാണ് ഈ ഉയരക്രമീകരണമെന്ന് ഡോക്ടർമാർ പറഞ്ഞു.

കുതിരക്കു അസുഖം വന്നാൽ ആദ്യം പല്ലുകളാണ് പരിശോധിക്കുന്നത് അവയുടെ വലിപ്പത്തെ ആസ്പദമാക്കിയാണ് പ്രായം നിശ്ചയിക്കുന്നത് . പ്രായം കൂടുംതോറും തലയിലെ അസ്ഥിയറയിലേക്കു പല്ലുകൾ അപ്രത്യക്ഷമാകും . ഒടുവിൽ ഭക്ഷണം കഴിക്കാനാകാതെ കുതിരകൾ ചത്തുപോകും. ഈ രംഗത്തെ വിദഗ്ധർ പറഞ്ഞു. കൃത്യമായി ശരീരഭാരം കണക്കാക്കിയാണ് പ്രാഥമിക ചികിത്സാമുതൽ ശാസ്ത്രക്രിയവരെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നത്.

എക്സ്റേ, സ്കാനിങ് തുടങ്ങി ആധുനിക ചികിത്സ രീതികളെല്ലാംതന്നെ കുതിരകൾക്കും നടത്തുന്നു. അതുകൊണ്ട് തന്നെ രാജ്യത്തെ അഭിമാനം കാത്ത അശ്വ രാജാക്കന്മാരുടെ ചികിത്സ രാജകീയമായിത്തന്നെ നടത്തുന്നു കുതിരകൾക്ക് അടിയന്തിര ചികിത്സ നടത്താൻ തക്ക ആധുനിക സൗകര്യങ്ങളുള്ള ആംബുലൻസുകളും ഈ ആശുപത്രിയിൽ ഉണ്ട്.ഇതിനൊക്കെ പുറമെ പ്രത്യുൽപ്പാദനത്തിനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട് .
കുതിരകൾ ഇണങ്ങുന്നവയാണോ, അക്രമകാരിയാണോ എന്നൊക്കെ മനസ്സിലാക്കാനുള്ള ജൈവീക രീതികളുമുണ്ടെന്ന് ഡോക്ടർമാർ പറയുന്നു .
ഒരു കുതിരയുടെ സമീപത്തെത്തുമ്പോൾ അത് തലയും ചെവിയും മുന്നോട്ടാണ് പിടിക്കുന്നതെങ്കിൽ അത് അപകടകാരിയല്ല . കുതിര പിന്നോട്ട് മാറി പല്ല് കടിക്കുകയാണെങ്കിൽ അപകടം മണക്കുന്നു എന്ന് മനസ്സിലാക്കാം . ശസ്ത്രക്രിയക്ക് പോകുന്നതിനു മുൻപ് കുതിരകൾക്ക് അനസ്തേഷ്യ കൊടുക്കുന്ന മുറി റബ്ബറൈസ് ചെയ്തതാണ് . ക്രെയിൻ ഉപയോഗിച്ചാണ് കുതിരകളെ ശസ്ത്രക്രിയ ബെഡിൽ കിടത്തുന്നത്. പൊതുജനങ്ങൾക്ക് ഇവിടേക്ക്‌ പ്രവേശനമില്ല .
കുതിരയോട്ട പാതകൾ കീഴടക്കി പായുന്ന കുതിരകൾ യു.എ.ഇ. യുടെ അഭിമാനവും ഐശ്വര്യവുമാണ്.

തലയുടെ വ്യതിരക്തമായ രൂപവും ഉയർന്നു നിൽക്കുന്ന വാലുകളും വഴി ലോകത്തിൽ ഏറ്റവും എളുപ്പത്തിൽ തിരിച്ചറിയപ്പെടാവുന്ന ഒരേയൊരു കുതിരവർഗ്ഗമാണ് അറേബ്യൻ കുതിരകൾ. യുദ്ധങ്ങളിലൂടെയും വാണിജ്യങ്ങളിലൂടെയും അവയിന്ന് ലോകത്തിന്റെ നാനാ ഭാഗങ്ങളിലും പരന്നിരിക്കുന്നു,

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!