അമ്പതോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന യുഎഇയിലെ സ്വകാര്യ കമ്പനികൾ ജൂൺ 30-നകം തങ്ങളുടെ അർദ്ധവാർഷിക സ്വദേശിവൽക്കരണലക്ഷ്യം കൈവരിക്കണമെന്ന് മന്ത്രാലയം ഇന്ന് ജൂൺ 28 ന് ഓർമ്മപ്പെടുത്തി.
ജൂലൈ 1 മുതൽ 2024 ൻ്റെ ആദ്യ പകുതിയിൽ സ്വകാര്യമേഖലാ കമ്പനികൾ തങ്ങളുടെ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ നേടിയിട്ടുണ്ടോ എന്ന് മന്ത്രാലയം വിലയിരുത്താൻ തുടങ്ങും. കഴിഞ്ഞ ആറ് വർഷമായി തങ്ങളുടെ ശമ്പളപ്പട്ടികയിൽ ഒരു ശതമാനം അധികം എമിറാത്തികളെ ചേർത്തിട്ടില്ലാത്ത 50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യസ്ഥാപനങ്ങൾക്ക് പിഴ ഈടാക്കും.
2026-ഓടെ കുറഞ്ഞത് 10 ശതമാനത്തിലെത്താൻ രാജ്യത്തെ സ്വകാര്യ കമ്പനികൾ തങ്ങളുടെ എമിറാത്തി തൊഴിലാളികളുടെ ശതമാനം ഓരോ വർഷവും രണ്ട് ശതമാനം വർദ്ധിപ്പിക്കേണ്ടതുണ്ട്. വർഷത്തിന്റെ ആദ്യ പകുതിയിൽ ഒരു ശതമാനവും രണ്ടാം പകുതിയിൽ ഒരു ശതമാനവും വർദ്ധിപ്പിക്കണം. ഈ വർഷത്തെ ആദ്യ പകുതിയിൽ പാലിക്കേണ്ട മുന്നറിയിപ്പാണ് മന്ത്രാലയം ഇന്ന് നൽകിയിരിക്കുന്നത്.
ഈ വർഷം, നിയമിക്കാത്ത ഓരോ എമിറാത്തിക്കും പ്രതിമാസം 8,000 ദിർഹം ആണ് പിഴ. കഴിഞ്ഞ വർഷം ഇത് പ്രതിമാസം 7,000 ദിർഹമായിരുന്നു, 2022-ൽ പ്രതിമാസം 6,000 ദിർഹമായിരുന്നു. പിഴകൾ 2026 വരെ പ്രതിവർഷം 1,000 ദിർഹം വർദ്ധിക്കും.