യുഎഇയിൽ കനത്ത ചൂടിൽ വാഹനങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം ഒഴിവാക്കാൻ അബുദാബി പോലീസ് ചില മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
“സേഫ് സമ്മർ” എന്ന കാമ്പെയ്‌നിൻ്റെ ഭാഗമായി വേനൽക്കാല മാസങ്ങളിൽ വാഹനമോടിക്കുന്നവരുടെ സുരക്ഷയും സഹയാത്രികരുടെ സുരക്ഷയും വർദ്ധിപ്പിക്കുന്ന സുരക്ഷിതമായ ഡ്രൈവിംഗിനായാണ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുള്ളത്.
ഇതനുസരിച്ച് വാഹനത്തിന്റെ ലിക്വിഡ് അളവ് പരിശോധിക്കണമെന്നും, ഹാൻഡ് സാനിറ്റൈസർ പോലുള്ളവ വാഹനത്തിൽ സൂക്ഷിക്കരുതെന്നും, വാഹനത്തിൽ സുരക്ഷാ ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.
സ്റ്റിയറിംഗ് വീൽ ചൂടായി വാഹനമോടിക്കരുതെന്നും, വാഹനത്തിൻ്റെ ടയറിൻ്റെ മർദ്ദവും അവസ്ഥയും എപ്പോഴും നല്ല രീതിയിലാണെന്ന് ഉറപ്പാക്കണമെന്നും പറയുന്നു. കാറിനുള്ളിൽ സാധനങ്ങൾ വെച്ച് ലോക്ക് ചെയ്ത് പോകരുതെന്നും, തണലുള്ള സ്ഥലങ്ങളിൽ കാർ പാർക്ക് ചെയ്യണമെന്നും പറയുന്നു.
കഴിഞ്ഞ വർഷം മാത്രം 1,396 തീപിടുത്തങ്ങൾ ഉണ്ടായതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയിട്ടുണ്ട്, ഇതിൽ 823 എണ്ണം ചെറിയ തീപിടിത്തങ്ങളായിരുന്നു, അതിൽ 560 എണ്ണം നേരിയ തീപിടിത്തങ്ങളായിരുന്നു, 3 തീപിടിത്തങ്ങൾ വലിയ തീപിടിത്തങ്ങളായി തരംതിരിച്ചിട്ടുണ്ട്, 10 തീപിടിത്തങ്ങളെ മിതമായതായി തരംതിരിച്ചിട്ടുണ്ട്.
അബുദാബിയിൽ 264, ദുബായിൽ 326, ഷാർജയിൽ 231, റാസൽഖൈമയിൽ 102, അജ്മാനിൽ 109, ഫുജൈറയിൽ 85, ഉമ്മുൽ ഖുവൈനിൽ 31, അൽ ഐനിൽ 195, അൽ ദഫ്രയിൽ 45 എന്നിങ്ങനെയാണ് തീപിടിത്തങ്ങളുടെ തരംതിരിച്ചിട്ടുള്ള കണക്കുകൾ.