ദുബായിൽ മാതാപിതാക്കൾ ഷോപ്പിംഗ് നടത്തുന്നതിനിടെ 2 വയസ്സുകാരനായ മകനെ കാറിനുള്ളിലാക്കി പോയതിനെത്തുടർന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട കുട്ടിയെ ദുബായ് പോലീസ് രക്ഷപ്പെടുത്തി.
കുട്ടിയെ കാറിനുള്ളിലാക്കി ശ്രദ്ധിക്കാതെ പോയപ്പോൾ അബദ്ധത്തിൽ അകത്ത് നിന്ന് ഡോർ ലോക്ക് ആയിപോകുകയായിരുന്നു. പാർക്ക് ചെയ്തിരുന്ന വാഹനത്തിലേക്ക് മാതാപിതാക്കൾ തിരിച്ചെത്തിയപ്പോഴേക്കും ശ്വാസതടസ്സം അനുഭവിക്കുന്ന കുട്ടിയെ കാണുകയായിരുന്നു.തുടർന്ന് ഡോർ പുറത്തു നിന്നും തുറക്കാനാവാതെ വന്നപ്പോൾ ദുബായ് പോലീസിന്റെ സഹായം തേടുകയായിരുന്നു. പിന്നീട് ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാൻസ്‌പോർട്ട് ആൻഡ് റെസ്‌ക്യൂയിലെ പ്രത്യേക രക്ഷാപ്രവർത്തകർ സംഭവം കൈകാര്യം ചെയ്യുകയും കുട്ടിയെ സുരക്ഷിതമായി പുറത്തെടുക്കുകയും ചെയ്തു.ഒരു കുട്ടിയെയും ഒരിക്കലും കാറിൽ തനിച്ചാക്കി പോകരുതെന്ന് ദുബായ് പോലീസ് മാതാപിതാക്കൾക്ക് കർശനമായി താക്കീത് നൽകി.
അശ്രദ്ധയോ ആവശ്യമായ മുൻകരുതലുകൾ എടുക്കാത്തതോ ആയ കാരണത്താൽ കാറുകളിലോ ലിഫ്റ്റുകളിലോ വീടിന്റെ പൂട്ടിയ വാതിലുകൾക്ക് പിന്നിലോ കുടുങ്ങിപ്പോയ 92 കുട്ടികളുടെ കേസുകൾ വെറും നാല് മാസത്തിനുള്ളിൽ കൈകാര്യം ചെയ്തതായും ദുബായ് പോലീസ് പറഞ്ഞു