ലോകത്തെ ഏറ്റവും വലിയ മാനവ മഹാസംഗമമായ അറഫാ സംഗമത്തിന് തീര്‍ത്ഥാടകര്‍ പ്രവഹിക്കുകയാണ്. നാളെ ജൂൺ 5 വ്യാഴാഴ്ച്ച ചരിത്രപ്രസിദ്ധമായ അറഫാ സംഗമത്തിന് പുണ്യ ഭൂമി സാക്ഷ്യം വഹിക്കും.
ഒരു പകലും രാത്രിയും തമ്പുകളുടെ നഗരിയായ മിനായില്‍ സംഗമിച്ചതിനു ശേഷമാണ് പ്രാര്‍ഥനാനിര്‍ഭരമായ മനസ്സുമായി തീര്‍ഥാടകര്‍ നാളെ പുലര്‍ച്ചെയോടെ അറഫയില്‍ എത്തിച്ചേരുക. വ്യാഴാഴ്ച ളുഹര്‍ നിസ്കാരത്തോടെ അറഫയിലെ മസ്ജിദുന്നമിറയില്‍ നടക്കുന്ന അറഫാ ഖുത്വുബയോടെയാണ് അറഫാ സംഗമത്തിന് തുടക്കമാവുക. വിവിധ ലോക രാജ്യങ്ങളില്‍ നിന്നും സൗദിയില്‍ നിന്നുമായി 20 ലക്ഷത്തിലേറെ ഹാജിമാരാണ് ഈ വര്‍ഷത്തെ അറഫാ സംഗമത്തിന് സാക്ഷ്യം വഹിക്കുക.