ദുബായ് നൈഫിലെ ഒരു ഇലക്ട്രോണിക്സ് കടയിൽ നിന്ന് 496 സ്മാർട്ട്ഫോണുകൾ മോഷ്ടിച്ചതിന് ആറ് ഏഷ്യൻ പുരുഷന്മാർക്ക് ഓരോരുത്തർക്കും ഒരു വർഷം തടവും 541,000 ദിർഹം പിഴയും കോടതി വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം അവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
ഈ വർഷം ജനുവരിയിലാണ് കേസ് ആരംഭിക്കുന്നത്. കടയുടെ മുൻവാതിൽ തകർത്തതായും പൂട്ടുകൾ തകർത്തതായും അയൽവാസിയായ ഒരു കടയുടമ അറിയിച്ചതിനെ തുടർന്ന് കടയുടമ പരാതി നൽകിയത്.
ഉടമ എത്തി ഷോപ്പ് പരിശോധിച്ചപ്പോൾ പുതുതായി വാങ്ങിയ 500 ഓളം മൊബൈൽ ഫോണുകൾ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തി. സുരക്ഷാ ക്യാമറ ദൃശ്യങ്ങളിൽ പ്രതികളിൽ ഒരാൾ കടയിൽ കയറി ഷെൽഫുകൾ പരിശോധിക്കുന്നതും മറ്റുള്ളവർ പുറത്ത് കാത്തുനിൽക്കുമ്പോൾ ഫോണുകൾ ബാഗിലേക്ക് ഇടുന്നതും കണ്ടെത്തി. തുടർന്ന് സംഘം ഒരു ടാക്സിയിൽ രക്ഷപ്പെടുകയായിരുന്നു.