ബേപ്പൂര്‍ തീരത്തിന് സമീപം തീപ്പിടിച്ച ചരക്ക് കപ്പലിൽ നിന്നും 18 പേരെ രക്ഷപ്പെടുത്തി : 4 പേരെ കണ്ടെത്തിയിട്ടില്ല

18 people rescued from burning cargo ship near Beypore coast: 4 missing

ബേപ്പൂര്‍ തീരത്തിന് സമീപം അറബിക്കടലില്‍ ചരക്ക് കപ്പലിലുണ്ടായ തീപ്പിടിത്തെത്തുടർന്ന് കുടുങ്ങിപ്പോയ ക്യാപ്റ്റനടക്കം 18 പേരെ ഇന്ത്യൻ നേവിയും കോസ്റ്റ്ഗാർഡും ചേർന്ന് രക്ഷപ്പെടുത്തി. 22 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. 4 പേർ മരിച്ചതായും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പുറത്തുവരുന്നുണ്ട്.

രക്ഷപ്പെടുത്തിവരെ മംഗളൂരു തുറമുഖത്തെത്തിക്കും. ഇതില്‍ രണ്ട് പേരുടെ പരുക്ക് ഗുരുതരമെന്നാണ് വിവരം. രാത്രി 10 മണിയോടെ ഇവരെ മംഗളൂരുവില്‍ എത്തിക്കുമെന്നാണ് വിവരം. ഐഎൻഎസ് സൂറത്തിലാണ് ഇവരെ മം​ഗലാപുരത്ത് എത്തിക്കുക. ചൈന മ്യാന്മാര്‍, ഇന്തോനേഷ്യ, തായ്ലാൻഡ് പൗരന്മാരായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്.

ബേപ്പൂരിൽ ഇന്നും 40 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പലപകടം. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കു കപ്പലിനാണ് തീപിടിച്ചത്. കപ്പലിലുള്ളത് നാല് തരം രാസവസ്തുക്കളെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യപ്റ്റന്‍ അരുണ്‍കുമാര്‍ പ്രതികരിച്ചു. തീ നിയന്ത്രണ വിധേയമായതായാണ് റിപ്പോർട്ടുകൾ. കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തുനിന്ന് 44 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് ചരക്കുകപ്പലിന് തീപ്പിടിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!