ബലിപെരുന്നാൾ യാത്രാ കാലയളവിൽ ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (FJR) യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് റിപ്പോർട്ട് ചെയ്തു.
ഈ ബലിപെരുന്നാൾ കാലയളവിൽ ഇന്ത്യ, മാലിദ്വീപ്, ബാങ്കോക്ക്, നേപ്പാൾ, ജക്കാർത്ത, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളിലാണ് ഗണ്യമായ വർധനവ് ഉണ്ടായത്.
ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, വേഗത്തിലുള്ള ചെക്ക്-ഇൻ പ്രക്രിയകൾ, ചുറ്റുമുള്ള എമിറേറ്റുകളിൽ നിന്നുള്ള എളുപ്പത്തിലുള്ള പ്രവേശനം എന്നിവയ്ക്ക് പേരുകേട്ട എഫ്‌ജെആറിലൂടെയുള്ള തടസ്സമില്ലാത്ത യാത്രാനുഭവം, താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ടതാക്കി മാറ്റി.
ഫുജൈറ വിമാനത്താവളം ഇൻഡി ഗോ പോലുള്ള എയർലൈൻ പങ്കാളികളുമായി സഹകരിച്ച് കൂടുതൽ ആവശ്യക്കാരുള്ള മേഖലകളിലേക്ക് നേരിട്ടുള്ള കണക്‌ടിവിറ്റി വികസിപ്പിക്കുന്നതിന് ശ്രമങ്ങൾ തുടരുകയാണ്. സ്‌കൂൾ വേനലവധി സമയമായ ജൂൺ, ജൂലൈ മാസങ്ങളിൽ ഇവിടെനി ന്നും കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് സ്പൈസ്‌ജെറ്റ് പ്രത്യേക സർവിസുകൾ ആരംഭിക്കുന്നുണ്ട്. വിമാനത്താവളത്തിലെ യാത്രാ വർധനവ് പ്രാദേശിക ബിസിനസുകൾ, ഹോട്ടലുകൾ, ടൂറിസം എന്നീ മേഖലകളിലും ഉണർവുണ്ടാക്കിയിട്ടുണ്ട്.