ദുബായ് പെട്രോൾ പമ്പിൽ ഉണ്ടായ ഒരു തർക്കത്തെത്തുടർന്ന് ദുബായിൽ 2 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് സംഭവമുണ്ടായത്. ദുബായിലെ ഒരു പെട്രോൾ സ്റ്റേഷനിലെത്തിയ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ സംഘർഷമുണ്ടാകുകയായിരുന്നു. തുടർന്ന് രണ്ട് ഉസ്ബെക്ക് പൗരന്മാർ കൊല്ലപ്പെടുകയും ചെയ്തു.
വാഹനത്തിന്റെ ടയറുകളിൽ കാറ്റു നിറയ്ക്കാൻ എത്തിയപ്പോൾ പഴയ തർക്കമാണ് സംഘർഷത്തിന് കാരണമെന്ന് സംശയിക്കുന്നു. സമീപത്തുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ സംഭവം കാണുകയും ഉടൻ തന്നെ അധികൃതരെ അറിയിക്കുകയും ചെയ്തു.
പ്രാഥമിക അന്വേഷണത്തിൽ രണ്ട് സംഘങ്ങൾ വ്യത്യസ്ത വാഹനങ്ങളിലായാണ് സ്റ്റേഷനിൽ എത്തിയതെന്ന് കണ്ടെത്തി. ഒരാൾ ചുവന്ന മെഴ്‌സിഡസ് കാറിൽ നിന്ന് ടയറുകൾ പരിശോധിക്കാൻ ഇറങ്ങിയപ്പോൾ ഒരു കൂട്ടം ആളുകൾ അദ്ദേഹത്തെ സമീപിച്ച് ആക്രമിച്ചു. അതേസമയം, രണ്ടാമത്തെ ഇര ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും താമസിയാതെ മറ്റൊരു സംഘം പിടികൂടുകയും ചെയ്തു.
തുടർന്ന് സിസിടിവി ദൃശ്യങ്ങളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിൽ കേസുമായി ബന്ധപ്പെട്ട 11 വ്യക്തികളെ പോലീസ് തിരിച്ചറിയുകയായിരുന്നു