ദുബായിൽ മോഷ്ടിച്ച ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചെയ്സ് നടത്തിയ ആൾക്ക് 7,596 ദിർഹം പിഴയും ഒരു മാസം തടവും അതിന് ശേഷം നാടുകടത്താനും ദുബായ് മിസ്ഡിമെനർ കോടതി വിധിച്ചു. പർച്ചെയ്സ് നടത്താൻ ഉപയോഗിച്ച ഉപകരണം കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
നിയമവിരുദ്ധമായി ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് അല്ലെങ്കിൽ അതിന്റെ ഡാറ്റ ഉപയോഗിച്ച് ഫണ്ട് കൈക്കലാക്കൽ, ബാങ്ക് അക്കൗണ്ട് ഡാറ്റ, ഇലക്ട്രോണിക് പേയ്മെന്റ് രീതികൾ എന്നിവയുൾപ്പെടെയുള്ള സെൻസിറ്റീവ് ഡിജിറ്റൽ വിവരങ്ങളിലേക്ക് അനധികൃതമായി പ്രവേശിക്കൽ എന്നീ കുറ്റങ്ങൾക്കാണ് ശിക്ഷ പുറപ്പെടുവിച്ചത്.
ക്രെഡിറ്റ് കാർഡ് മോഷണത്തെകുറിച്ച് പ്രതി കുറ്റം നിഷേധിച്ചെങ്കിലും, ഇയാളെ ശിക്ഷിക്കാൻ മതിയായ തെളിവുകൾ കോടതി കണ്ടെത്തിയിരുന്നു.