ഇസ്രായേലിനെതിരായ ഇറാന്റെ യുദ്ധത്തിന് ഗൾഫ് രാജ്യങ്ങളോട് സംഭാവന നൽകാനും ധനസഹായം നൽകാനും ആവശ്യപ്പെട്ട ഇസ്രായേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിന്റെ ധിക്കാരത്തെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് അപലപിച്ചു.
ട്രില്യൺ കണക്കിന് ഡോളർ സമ്പാദിക്കുന്ന ഗൾഫ് രാജ്യങ്ങളും ജർമ്മനി, ബ്രിട്ടൻ, ഫ്രാൻസ് എന്നിവയും കുറഞ്ഞത് സാമ്പത്തികമായിട്ടെങ്കിലും ഈ യുദ്ധത്തിന്റെ ചെലവുകളിൽ പങ്കാളികളാകണമെന്ന് ഇസ്രായേൽ ധനമന്ത്രി ബെസലേൽ സ്മോട്രി ഇറാനെ കളിയാക്കി പ്രസ്താവന ഇറക്കിയിരുന്നു .
സ്മോട്രിച്ചിന്റെ ഈ ഫണ്ടിംഗ് ആഹ്വാനത്തെ യുഎഇയുടെ നയതന്ത്ര ഉപദേഷ്ടാവ് ഗാർഗാഷ് “ധാർമ്മിക പാപ്പരത്തം” എന്നാണ് വിളിച്ചത്.
ഇസ്രായേലും ഇറാനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിൽ, ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ബോംബുകൾ വർഷിച്ചതിനെത്തുടർന്ന് ഇന്നലെ ഞായറാഴ്ച ഗൾഫ് രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിക്കുകയും വലിയ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
എന്നാൽ ഇസ്രായേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിനെതിരെ നടത്തിയ വിവാദ പരാമർശങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തതായി വ്യക്തത വന്നതിനെ തുടർന്ന്, സ്മോട്രിക്കെതിരായ തന്റെ വിമർശനം എക്സിൽ നിന്നും പിന്നീട് പിൻവലിക്കുകയും ചെയ്തു.