കഴിഞ്ഞ ബുധനാഴ്ച മസ്‌കറ്റിൽ നിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്രാമധ്യേ ഒരു സ്ത്രീ പ്രസവിച്ചു. ഒരു തായ് സ്വദേശിനിക്ക് ആണ് വിമാനത്തിൽ വെച്ച് പ്രസവവേദന അനുഭവപ്പെട്ടത്, തുടർന്ന് എയർലൈനിന്റെ പരിശീലനം ലഭിച്ച ക്യാബിൻ ക്രൂവും യാത്രക്കാരിൽ ഉണ്ടായിരുന്ന ഒരു നഴ്‌സും അവരെ സഹായിക്കുകയായിരുന്നു.
യുവതിയ്ക്ക് ഡെലിവറി പൂർത്തിയാക്കാൻ സുരക്ഷിതവും ശാന്തവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പരിശീലനം ഉപയോഗപ്പെടുത്തി ജീവനക്കാർ വേഗത്തിൽ പ്രവർത്തിച്ചു. പൈലറ്റുമാർ ഉടൻ തന്നെ എയർ ടാക്സി കൺട്രോളിനെ അറിയിക്കുകയും മുംബൈയിൽ മുൻഗണനാ ലാൻഡിംഗിന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. അവിടെ അടിയന്തര മെഡിക്കൽ സംഘങ്ങളെയും ആംബുലൻസിനെയും സജ്ജരാക്കി നിർത്തിയിരുന്നു.
വിമാനം ലാൻഡ് ചെയ്ത ഉടനെ, അമ്മയെയും നവജാത ശിശുവിനെയും അടുത്തുള്ള ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു , തുടർന്നുള്ള പിന്തുണയും പരിചരണവും ഉറപ്പാക്കാൻ ഒരു വനിതാ എയർലൈൻ സ്റ്റാഫിനെയും നിയോഗിച്ചിരുന്നു.