റഷ്യൻ സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥനെ വെ ടി വച്ചതായി സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുക്കാൻ സഹായിച്ചതിന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് നന്ദി പറഞ്ഞതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവിനെ ഉദ്ധരിച്ച് റഷ്യൻ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ശനിയാഴ്ച വൈകുന്നേരം നടന്ന ഒരു ഫോൺ കോളിൽ ഷെയ്ഖ് മുഹമ്മദും പ്രസിഡന്റ് പുടിനും പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ച ചെയ്തതായി വാം റിപ്പോർട്ട് ചെയ്തു.
റഷ്യയുടെ ജിആർയു സൈനിക ഇന്റലിജൻസ് സർവീസിന്റെ ഡെപ്യൂട്ടി മേധാവി വ്‌ളാഡിമിർ അലക്‌സീവിനെ ഗുരുതരമായി പരിക്കേൽപ്പിച്ചുവെന്ന സംശയത്തിന്റെ പേരിൽ ഉക്രേനിയൻ വംശജനായ റഷ്യൻ പൗരനായ പ്രതിയെ ദുബായിൽ നിന്ന് മോസ്കോയിലേക്ക് നാടുകടത്തിയിരുന്നു.
റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസ് (FSB) ഉക്രേനിയൻ വംശജനെ ദുബായിൽ കസ്റ്റഡിയിലെടുത്ത് റഷ്യയ്ക്ക് കൈമാറിയിരുന്നു .






