റമദാനോടനുബന്ധിച്ച് 407 തടവുകാരെ മോചിപ്പിക്കാൻ റാസൽഖൈമ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി ഉത്തരവിട്ടു. അജ്മാനിൽ 134 തടവുകാരെ മോചിപ്പിക്കാനും സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ഉത്തരവിട്ടു.
ഫുജൈറയിലെ 125 തടവുകാരെ മോചിപ്പിക്കാനും സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി ഉത്തരവിട്ടു.
മാപ്പ് ലഭിച്ച തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങൾക്ക് സ്ഥിരത കൈവരിക്കാനും അനുവദിക്കുന്നതിനുള്ള ഭരണാധികാരികളുടെ താൽപ്പര്യത്തിന്റെ ഭാഗമായാണ് തടവുകാരുടെ ഈ മോചനം.





