ഇസ്രായേൽ-അമേരിക്കൻ സംയുക്ത വ്യോമാക്രമണത്തിൽ കൊ ല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമേനിയെ (56) ഇറാന്റെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ചു.
ഇറാന്റെ പരമോന്നത സമിതിയായ അസംബ്ലി ഓഫ് എക്സ്പെർട്സ് ആണ് ഞായറാഴ്ച അർദ്ധരാത്രിയോടെ ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ചരിത്രത്തിലെ മൂന്നാമത്തെ പരമോന്നത നേതാവായാണ് മുജ്തബ തിരഞ്ഞെടുക്കപ്പെട്ടത്.
മുജ്തബയുടെ സ്ഥാനാരോഹണത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷമായി വിമർശിച്ചു. അമേരിക്കയുടെ അംഗീകാരമില്ലാതെ ഇറാന്റെ പുതിയ നേതാവിന് അധികകാലം തുടരാനാകില്ലെന്നും മുജ്തബ തനിക്ക് അസ്വീകാര്യനാണെന്നും ട്രംപ് വ്യക്തമാക്കി.






