കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയുടെ രണ്ട് അത്യാധുനിക യുദ്ധവിമാനങ്ങൾ ഇറാൻ വെടിവച്ചിട്ടു. തകർന്നുവീണ അമേരിക്കൻ യുദ്ധവിമാനത്തിലെ ജീവനക്കാരനെ കണ്ടെത്താൻ ഇറാനും യുഎസും മത്സരിക്കുകയാണ്.
യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് അമേരിക്കൻ യുദ്ധവിമാനങ്ങൾ ഇത്തരത്തിൽ തകർക്കപ്പെടുന്നത്. ഇതോടെ മേഖലയിൽ അമേരിക്കൻ വ്യോമസേനയ്ക്ക് സമ്പൂർണ്ണ ആധിപത്യമുണ്ടെന്ന അവകാശവാദങ്ങൾ ചോദ്യം ചെയ്യപ്പെടുകയാണ്.
ഇറാൻ അതിർത്തിക്കുള്ളിൽ വെച്ച് അമേരിക്കയുടെ എഫ്-15ഇ (F-15E) യുദ്ധവിമാനമാണ് ആദ്യം തകർക്കപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാരിൽ ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും രണ്ടാമത്തെ പൈലറ്റിനെ കണ്ടെത്താനായിട്ടില്ല. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതിന് ശേഷം ഇറാൻ മണ്ണിൽ വെച്ച് അമേരിക്കയുടെ പൈലറ്റുള്ള ഒരു വിമാനം തകർക്കപ്പെടുന്നത് ഇതാദ്യമാണ്. കാണാതായ പൈലറ്റ് ശത്രുമേഖലയിൽ എവിടെയോ ഒളിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.





