അബുദാബി: ഇൻഷുറൻസ് ഇല്ലാതെ കാർ ഓടിച്ച് ഒരു സ്ത്രീയുടെ വാഹനത്തിന് കേടുപാടുകൾ ഉണ്ടാക്കിയതിന് ഒരു പുരുഷൻ 28,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി ഉത്തരവിട്ടു.
അശ്രദ്ധ, ജാഗ്രതക്കുറവ്, സംഭവസമയത്ത് സാധുവായ ഇൻഷുറൻസ് പരിരക്ഷ ഇല്ലാതിരുന്നതുമൂലം ഉണ്ടായ അപകടത്തിന് ഡ്രൈവർ പൂർണ ഉത്തരവാദിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 8,000 ദിർഹം പിഴയ്ക്ക് പുറമേ 20,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു.
അപകടത്തെത്തുടർന്നുണ്ടായ ഭൗതിക നഷ്ടപരിഹാരത്തിന് 23,000 ദിർഹവും ധാർമ്മിക നഷ്ടപരിഹാരത്തിന് 10,000 ദിർഹവും നിയമപരമായ ചെലവുകളും ആവശ്യപ്പെട്ടായിരുന്നു അവകാശി കേസ് ഫയൽ ചെയ്തിരുന്നത്.






