അമേരിക്കയും ഇറാനും സമാധാന കരാറിലേക്ക് എത്തുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു, എന്നാൽ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തതിനാൽ ചർച്ചകൾ “തിടുക്കത്തിൽ” പോകരുതെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
അതേസമയം ഔദ്യോഗികമായ ഒരു കരാറിൽ ഇരുരാജ്യങ്ങളും ഒരുമിച്ച് എത്തിച്ചേരുകയും അത് കൃത്യമായി സാക്ഷ്യപ്പെടുത്തി ഒപ്പുവെക്കുകയും ചെയ്യുന്നത് വരെ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാന്റെ കപ്പൽ ഗതാഗതത്തിന് മേൽ ഏർപ്പെടുത്തിയിട്ടുള്ള യുഎസ് നാവികസേനയുടെ ഉപരോധം പൂർണ്ണമായി തുടരുമെന്ന് ട്രംപ് പറഞ്ഞു.
കരട് ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്, അതേസമയം “അവസാന പുരോഗതിയല്ലെങ്കിലും കാര്യമായ പുരോഗതി” ഉണ്ടായിട്ടുണ്ടെന്നും ഇറാൻ ആണവായുധം നേടുമെന്ന് ലോകം ഇനി ഭയപ്പെടേണ്ടതില്ലെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനാൽ, യുഎഇ, സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, ഈജിപ്ത്, തുർക്കി, ജോർദാൻ, പാകിസ്ഥാൻ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും പിന്തുണ നൽകി ചർച്ചകളിൽ പങ്കുചേർന്നു.
ഒന്നുകിൽ ഒരു നല്ല കരാറിലെത്താൻ പോകുകയാണ്, അല്ലെങ്കിൽ മറ്റൊരു രീതിയിൽ അത് കൈകാര്യം ചെയ്യേണ്ടിവരും. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് യുഎസിന് “വളരെ ഉറപ്പുള്ള ഒരു കാര്യം” പരിഗണനയിലുണ്ടെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി റൂബിയോ പറഞ്ഞു.






