ഇറാനുമായുള്ള യുദ്ധം നീണ്ടുപോകുന്ന പശ്ചാത്തലത്തിൽ, അടുത്തിടെ മിഡിൽ ഈസ്റ്റ് മേഖലയിലെത്തിയ വിമാനവാഹിനിക്കപ്പലിന് (aircraft carrier) പകരമായി പുതിയൊരു യു.എസ് വിമാനവാഹിനിക്കപ്പൽ കൂടി പശ്ചിമേഷ്യയിലേക്ക് അയക്കുമെന്ന് യു.എസ് നേവൽ ഇൻസ്റ്റിറ്റ്യൂട്ട് (USNI) റിപ്പോർട്ട് ചെയ്തു.
യു.എസ് പടിഞ്ഞാറൻ തീരത്തുള്ള സാൻ ഡിയേഗോയിൽ നിന്ന് ‘യു.എസ്.എസ് തിയോഡോർ റൂസ്‌വെൽറ്റ്’ (USS Theodore Roosevelt) സ്ട്രൈക്ക് ഗ്രൂപ്പ് വരും ആഴ്ചകളിൽ ഏഴ് മാസത്തിലേറെ നീളുന്ന ദൗത്യത്തിനായി യാത്ര തിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് USNI വ്യക്തമാക്കി.
കഴിഞ്ഞ നവംബർ മുതൽ കടലിൽ കഴിയുന്ന ‘യു.എസ്.എസ് എബ്രഹാം ലിങ്കൺ’ (USS Abraham Lincoln) എന്ന കപ്പലിലെ ജീവനക്കാരുടെ മോശം മാനസികാവസ്ഥയെക്കുറിച്ചും ആത്മഹത്യാശ്രമങ്ങളെക്കുറിച്ചുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് മാറ്റങ്ങൾ ഉണ്ടായത്. ജപ്പാനിൽ നിന്ന് പുറപ്പെട്ട് കഴിഞ്ഞ ആഴ്ച പശ്ചിമേഷ്യയിലെത്തിയ ‘യു.എസ്.എസ് ജോർജ്ജ് വാഷിംഗ്ടൺ’ (USS George Washington) എന്ന കപ്പലിന് പകരമായാണ് റൂസ്‌വെൽറ്റ് എത്തുന്നത്.
എന്നാൽ, ജീവനക്കാരുടെ മാനസികാവസ്ഥയെക്കുറിച്ചുള്ള ആശങ്കകളെ അന്നത്തെ ആക്ടിംഗ് നേവി സെക്രട്ടറി തള്ളിക്കളഞ്ഞിരുന്നു.






