ദുബായ് എയർപോർട്ടിലെത്തിയപ്പോൾ പ്രസവവേദന അനുഭവപ്പെട്ട എത്യോപ്യൻ യുവതിക്ക് ദുബായ് പൊലീസ് സുഖപ്രസവത്തിനുള്ള സൗകര്യമൊരുക്കി.
എത്യോപ്യൻ യുവതി മൂന്ന് കുട്ടികളുമായി സൗദി അറേബ്യയിലെ റിയാദിൽ നിന്ന് എമിറേറ്റ്‌സ് വിമാനത്തിൽ സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നു, അടുത്ത ഫ്ലൈറ്റിനായി ദുബായ് എയർപോർട്ടിൽ കാത്തിരിക്കുമ്പോഴാണ് പ്രസവവേദന ഉണ്ടായത്. തന്റെ മൂന്ന് കുട്ടികൾ ഒപ്പമുള്ളതിനാൽ, അവരെ നോക്കാൻ കൂടെ ആരും ഇല്ലാത്തതിനാൽ യുവതിപരിഭ്രാന്തയാകുകയും വിഷമിക്കുകയും ചെയ്തു, ഉടൻ ദുബായ് പോലീസ് ഇടപെടുകയായിരുന്നു.
ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസിന്റെ ആംബുലൻസ് ടീം എയർപോർട്ടിലെത്തി പ്രസവവേദന അനുഭവപ്പെട്ട യാത്രക്കാരിക്ക് ആവശ്യമായ പ്രഥമ ശുശ്രൂഷ നൽകുകയും റെക്കോർഡ് സമയത്തിനുള്ളിൽ യുവതിയെ അവിടെ നിന്ന് ലത്തീഫ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.പിന്നീട് യുവതി ഒരു ആരോഗ്യമുള്ള നവജാത ശിശുവിന് ജന്മം നൽകി. തുടർന്ന് എമിറേറ്റ്സ് എയർലൈൻസിലെ ഒരു ജീവനക്കാരനും ചേർന്ന് ദുബായ് പോലീസ് സംഘം കുട്ടികൾക്ക് പൂർണ്ണ പരിചരണം നൽകി എയർപോർട്ട് ഹോട്ടലിലേക്ക് മാറ്റി” പോലീസ് പറഞ്ഞു.
എയർപോർട്ടിലെ ഫോഴ്‌സിന്റെ ജീവനക്കാർ സാഹചര്യം പ്രൊഫഷണലായി കൈകാര്യം ചെയ്യാൻ ദ്രുതഗതിയിൽ ഇടപെട്ടുവെന്നും അവർക്ക് ആവശ്യമായ പരിചരണം നൽകിയെന്നും യാത്രികയെ ആശ്വസിപ്പിച്ചതായും പോലീസ് ടീം കൂട്ടിച്ചേർത്തു.
ഈ സംഭവം യുഎഇയുടെ ആരോഗ്യം, സുരക്ഷ, സുരക്ഷാ സംവിധാനങ്ങളുടെ തൊഴിൽ സംവിധാനത്തിന്റെ പ്രൊഫഷണലിസത്തേയും കാര്യക്ഷമതയെയും പ്രതിഫലിപ്പിക്കുന്നു.