ബലിപെരുന്നാൾ അവധിയോടനുബന്ധിച്ച് ദുബായിൽ നടന്ന വാഹനാപകടങ്ങളിൽ രണ്ട് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജൂലൈ 8-11 തീയതികളിലെ നാല് ദിവസത്തെ ഇടവേളയിൽ ഒമ്പത് അപകടങ്ങൾ രേഖപ്പെടുത്തിയതായി ദുബായ് പോലീസ് അറിയിച്ചു.
ഈദിന്റെ ആദ്യ ദിനത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട വ്യത്യസ്ത അപകടങ്ങളിൽ രണ്ട് പേർ മരിച്ചു. ഒരു ദിവസം അഞ്ച് അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, നാല് പേർക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച ഇന്റർനാഷണൽ സിറ്റിയിൽ ഒരു കൂട്ടിയിടി അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റതായി ദുബായ് പോലീസ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് ആക്ടിംഗ് ഡയറക്ടർ കേണൽ ജുമാ സലേം ബിൻ സ്വീദാൻ പറഞ്ഞു.
ഈദിന്റെ രണ്ടാം ദിവസം രണ്ട് അപകടങ്ങളിലായി രണ്ട് പേർക്ക് പരിക്കേറ്റു. മൂന്നാം ദിവസമുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഈദ് ഇടവേളയിൽ 50,748 എമർജൻസി കോളുകൾ കൈകാര്യം ചെയ്തതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ മെയ് മാസത്തിലെ ഈദുൽ ഫിത്തർ അവധിക്കാലത്ത് ദുബായിലുടനീളം 31 വ്യത്യസ്ത വാഹനാപകടങ്ങളിലായി മൂന്ന് പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.