ദുബായിലെ ജുമൈറ ബീച്ചിൽ 14 വയസുകാരനെ അസഭ്യം പറഞ്ഞ കേസിൽ 32 കാരനായ പാകിസ്ഥാൻ പൗരന് ദുബായ് ക്രിമിനൽ കോടതി ജയിൽ ശിക്ഷ വിധിച്ചു.
പിതാവും 14 വയസുകാരനായ മകനും ജുമൈറ ബീച്ചിൽ നീന്തുന്നതിനിടെയാണ് പാകിസ്ഥാൻ പൗരൻ അസഭ്യവർഷം നടത്തിയത്. കഴിഞ്ഞ മെയ് മാസത്തിൽ ജുമൈറ ബീച്ചിലാണ് സംഭവം. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.
പോലീസീൽ വിവരമറിയിച്ചതിനെ തുടർന്നാണ് ഇയാളെ പിടികൂടിയത്.ശിക്ഷാ കാലാവധി കഴിഞ്ഞാൽ പ്രതിയെ നാടുകടത്തും.