ദുബായിൽ വിസ ശരിയാക്കിയില്ലെങ്കിൽ മുതലാളിയെ കുത്തുമെന്ന ഭീഷണിയ്ക്ക് പിന്നാലെ 9 തീയിട്ട് നശിപ്പിച്ച ഏഷ്യൻ പ്രവാസി അറസ്റ്റിലായി.
34 കാരനായ ഏഷ്യൻ വംശജനായ തൊഴിലാളിക്കാണ് ദുബായ് ക്രിമിനൽ കോടതി ഒരു വർഷം തടവും 12,500 ദിർഹം പിഴയും ശിക്ഷിച്ചത്. താൻ ജോലി ചെയ്തിരുന്ന ഓട്ടോ വർക്ക്ഷോപ്പിൽ ഒമ്പത് വാഹനങ്ങൾ കത്തിച്ചു 300,000 ദിർഹം നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. സമീപത്തെ ഫാക്ടറിയിലേക്കും തീ പടർന്നു, 12,200 ദിർഹത്തിന്റെ നാശനഷ്ടമുണ്ടായി.
പോലീസ് രേഖകൾ പ്രകാരം, ഏഷ്യൻ വംശജനായ വർക്ക് ഷോപ്പിന്റെ ഉടമ തന്റെ വർക്ക് ഷോപ്പ് ഒരു തൊഴിലാളി നശിപ്പിക്കുകയും തീയിടുകയും ചെയ്തതായി കാണിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തന്റെ റെസിഡൻസി വിസയുടെയും വർക്ക് പെർമിറ്റിന്റെയും നടപടിക്രമങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ തന്റെ വർക്ക് ഷോപ്പിന് തീയിടുമെന്ന് തൊഴിലാളി ഭീഷണിപ്പെടുത്തിയിരുന്നതായി തൊഴിലുടമ പറഞ്ഞു.
പ്രതി കത്തിയുമായി വന്നിരുന്നതായും കുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ഓഫീസിനുള്ളിൽ തന്നെ ഇരിക്കാൻ ഉത്തരവിടുകയും പുറത്തിറങ്ങരുതെന്നും പറഞ്ഞിരുന്നു . മിനിറ്റുകൾക്ക് ശേഷം, തൊഴിലാളി ഓഫീസിൽ കയറി നാല് ലിറ്റർ ടിന്നർ വർക്ക് ഷോപ്പിനുള്ളിലെ ഒമ്പത് വാഹനങ്ങളിൽ തളിച്ച് തീകൊളുത്തി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
വർക്ക്ഷോപ്പിനോട് ചേർന്നുള്ള ഫാക്ടറിയിലേക്ക് തീ പടർന്നു, 12,200 ദിർഹം നാശനഷ്ടമുണ്ടായി. തുടർന്ന് കുറ്റം സമ്മതിച്ച തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ദുബായ് അപ്പീൽ കോടതി വിധി ശരിവെക്കുകയും ശിക്ഷിക്കുകയും ചെയ്തു.