അബുദാബിയിലെ റസിഡൻഷ്യൽ ടവറിലെ സ്വിമ്മിംഗ് പൂളിൽ വെച്ച് 11 വയസ്സുകാരന് ഹൃദയസ്തംഭനമുണ്ടായപ്പോൾ കുടുംബവും താമസക്കാരും ആരോഗ്യ പ്രവർത്തകരും ചേർന്ന് ചെയ്ത് രക്ഷപ്പെടുത്തി.
സ്കോട്ടിഷ്-മെക്സിക്കൻ വംശജനായ ലിയോനാർഡോ ഒസോറിയോ മക്ഗീഹാൻ എന്ന 11 വയസ്സുകാരനാണ് ഹൃദയസ്തംഭനമുണ്ടായത്. ഹൃദയസ്തംഭനമുണ്ടായപ്പോൾ ഉടൻ തന്നെ അമ്മ സഹായത്തിനെത്തി CPR (cardiopulmonary resuscitatio) നൽകി രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് കുടുംബവും താമസക്കാരും ചേർന്ന് കുട്ടിയെ അബുദാബിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സകൾ നൽകി.
പോലീസും ആംബുലൻസും സ്ഥലത്ത് എത്തുന്നതുവരെ CPR ചെയ്യുന്നത് തുടർന്നിരുന്നുവെന്ന് അഞ്ച് വർഷമായി യുഎഇയിൽ താമസിക്കുന്ന അമ്മ മാർട്ടിന മക്ഗീഹാൻ പറഞ്ഞു. മാർട്ടിന മക്ഗീഹാൻ ഫിസിക്കൽ തെറാപ്പിസ്റ്റായി മുമ്പ് പരിശീലനം നേടിയിരുന്നു. കെട്ടിടത്തിലെ താമസക്കാരും സഹായത്തിനുണ്ടായിരുന്നു. ആശുപത്രിയിലേക്കുള്ള വഴിയിൽ കുട്ടിയുടെ ശ്വാസനാളം സുസ്ഥിരമാക്കാൻ ഡിഫിബ്രില്ലേറ്റർ ( defibrillator) ഉപയോഗിച്ചാണ് ആശുപത്രിയിലെത്തിച്ചത്.