ഗാസയിൽ നിന്നും യുഎഇയിലെ ചികിത്സയ്ക്കായി 86 പേരുടെ ഒരു ബാച്ച് കൂടി ഇന്ന് ബുധനാഴ്ച്ച ഈജിപ്തിലെ അൽ അരിഷ് എയർപോർട്ടിൽ നിന്ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നു. യുദ്ധത്തിൽ പരിക്കേറ്റ പലസ്തീൻ കുട്ടികളും ക്യാൻസർ രോഗികളുമാണ് ഈ ബാച്ചിലുള്ളത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇസ്രായേൽ-ഗാസ യുദ്ധം തുടരുമ്പോൾ ഫലസ്തീൻ ജനതയ്ക്ക് പിന്തുണയും ഐക്യദാർഢ്യവും നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള മാനുഷിക കാമ്പെയ്‌നിന് കീഴിൽ വൈദ്യചികിത്സയ്ക്കായി യുഎഇയിൽ എത്തുന്ന ഗാസക്കാരുടെ പത്താമത്തെ ഗ്രൂപ്പാണിത്.
1,000 പലസ്തീൻ കുട്ടികൾക്കും അത്രതന്നെ കാൻസർ രോഗികൾക്കും യുഎഇ ചികിത്സ നൽകുമെന്ന് യുഎഇയുടെ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചിരുന്നു