ഹജ്ജ് സുരക്ഷാ സേന നിയന്ത്രണങ്ങൾ ലംഘിച്ചതിന് സന്ദർശന വിസ കൈവശം വെച്ച് മരുഭൂമിയിലൂടെ കാൽനടയായി മക്കയിലേക്ക് കടക്കാൻ ശ്രമിച്ച 60 വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
ഉചിതമായ നടപടി സ്വീകരിക്കുന്നതിനും പിഴ ചുമത്തുന്നതിനുമായി പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ടെന്നും അധികൃതർ പ്രസ്താവനയിൽ പറയുന്നു.
സാധുവായ ഹജ്ജ് പെർമിറ്റ് ഇല്ലാതെ തീർത്ഥാടകരെ കൊണ്ടുപോകുകയോ ഹോട്ടലുകൾ, അപ്പാർട്ടുമെന്റുകൾ മുതലായവയിൽ താമസ സൗകര്യം വാഗ്ദാനം ചെയ്യുകയോ ചെയ്താൽ 100,000 സൗദി റിയാൽ പിഴ ഈടാക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ഈ പിഴ ബാധകമാണ്.