കെനിയ വാഹനാപകടത്തിൽ മരിച്ച അഞ്ചു മലയാളികളുടെ മൃതദേഹം നാളെ 2025 ജൂൺ 15 രാവിലെ കൊച്ചിയിലെത്തിക്കും. രാവിലെ 8.45 ന് ഖത്തർ എയർവേയ്‌സ് വിമാനത്തിലായിരിക്കും നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കുക. ജൂൺ ഒമ്പതിനാണ് കെനിയയിൽ ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് അപകടമുണ്ടായത്.
മന്ത്രി പി രാജീവ് നെടുമ്പാശ്ശേരിയിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഭൗതിക ശരീരങ്ങൾ ഏറ്റുവാങ്ങി ആദരാഞ്ജലികൾ അർപ്പിക്കും. മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകൾ റൂഹി മെഹ്റിൻ ( ഒന്നര വയസ്), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ റോഡ്രിഗസ്(7) എന്നിവരുടെ മൃതദേഹങ്ങളാണ് നാളെ എത്തിക്കുക.