ഇസ്രയേൽ വിടാൻ താൽപര്യമുള്ള ഇന്ത്യക്കാരെ കരമാർഗവും, വ്യോമ മാർഗവും ഒഴിപ്പിക്കാനാണ് തീരുമാനം. ടെൽ അവീവിലുള്ള ഇന്ത്യൻ എംബസിയാവും ഇതുമായി ബന്ധപ്പെട്ട നടപടികൾ ഏകോപിപ്പിക്കുന്നത്. അതിനാൽ അവിടെയുള്ള ഇന്ത്യക്കാർ എംബസിയിൽ രജിസ്റ്റർ ചെയ്യാൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു.
ഇസ്രയേലിലും സംഘര്‍ഷം രൂക്ഷമായതോടെയാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം. ഇതിനായി ഇസ്രയേൽ സർക്കാർ നൽകിയിരിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
അതേസമയം, ഓപ്പറേഷൻ സിന്ധുവിലൂടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയിരുന്നു. അർമേനിയ യെരാവനിലെ സ്വാർട് നോട്സ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്നലെ ഉച്ചക്കാണ് ഇന്ത്യക്കാരുമായി വിമാനം പുറപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ഡൽഹിയിലെത്തി. നൂറ്റിപത്ത് പേരടങ്ങുന്ന വിദ്യാർത്ഥികളുടെ സംഘമാണ് എത്തിയത്. അതിൽ 90 പേരും ജമ്മുകശ്മീരിൽ നിന്നുള്ളവരാണ്.