വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസായിരുന്നു. ദീർഘനാളായി ചികിത്സയിലായിരുന്നു. മകൾ നയാബ് ഉദാസ് സമൂഹ മാധ്യമങ്ങളിലൂടെയാണ് വിയോഗ വാർത്ത അറിയിച്ചത്. ഫരീദയാണ് പങ്കജ് ഉദാസിന്റെ ഭാര്യ. രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. ‘ചിട്ടി ആയി ഹേ…’ പോലുള്ള നിത്യഹരിതഗാനങ്ങളിലൂടെ സംഗാതാസ്വാദകരിൽ ചിരിപ്രതിഷ്ഠ നേടി.
1951ൽ ഗുജറാത്തിലെ ജറ്റ്പുർ ഗ്രാമത്തിലാണ് പങ്കജ് ഉദാസ് ജനിച്ചത്. ഏഴു വയസ്സുള്ളപ്പോൾ തന്നെ പാട്ടുപാടാൻ ആരംഭിച്ചു. പങ്കജിന് പുറമെ, അദ്ദേഹത്തിന്റെ സഹോദരന്മാരായ മൻഹറും നിർമലും സംഗീതജ്ഞരായിരുന്നു. പ്രശസ്ത ഗായകൻ ഗുലാം അലിയുടെ ശിഷ്യനായിരുന്നു അദ്ദേഹം. ഹിന്ദി, ഉർദു, പഞ്ചാബി, ഗുജറാത്തി, തെലുങ്ക്, മലയാളം ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.