റാസൽഖൈമയിൽ റോഡ് നിയമ ലംഘനങ്ങൾക്ക് പിടിച്ചെടുത്ത വാഹനങ്ങൾ തിരിച്ചെടുക്കാനുള്ള പിഴ മാർച്ച് മാസം മുതൽ ഉയരുമെന്ന് റാസൽഖൈമ പൊലീസ് അറിയിച്ചു.
പുതിയ നിർദ്ദേശങ്ങൾ പ്രകാരം, ട്രാഫിക് നിയമങ്ങൾ ലംഘിച്ച് മാർച്ചിലോ പരേഡിലോ പങ്കെടുത്ത് നിയമം ലംഘിക്കുന്നവരുടെ വാഹനങ്ങൾ 15 മുതൽ 20 ദിവസത്തേക്ക് കണ്ടുകെട്ടും. കണ്ടുകെട്ടിയ വാഹനങ്ങൾ നേരത്തെ തിരിച്ചെടുക്കാൻ ആഗ്രഹിക്കുന്നവർ 1,000 ദിർഹം മുതൽ 10,000 ദിർഹം വരെ നൽകണം.
നമ്പർ പ്ലേറ്റ് ഇല്ലാതെ ഓടിക്കുന്ന വാഹനം 120 ദിവസത്തേക്ക് കണ്ടുകെട്ടും. നേരത്തെ തിരിച്ചെടുക്കാൻ 20,000 ദിർഹം നൽകണം.
വാഹനത്തിൻ്റെ വേഗമോ ശബ്‌ദമോ വർദ്ധിപ്പിക്കുന്നതിനായി വാഹനത്തിൽ നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്തിയാൽ വാഹനം 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കേണ്ടിവരും. ഇവർ 5000 ദിർഹം പിഴ അടയ്‌ക്കേണ്ടി വരും.