അബുദാബിയിലെ BAPS ഹിന്ദു ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതിന് ശേഷമുള്ള ആദ്യ ഞായറാഴ്ച 65,000-ത്തിലധികം പേർ ക്ഷേത്രം സന്ദർശിച്ചതായി ക്ഷേത്രം മാനേജ്മെന്റ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
40,000-ത്തിലധികം സന്ദർശകർ ബസുകളിലും കാറുകളിലുമായി രാവിലെ പ്രാർത്ഥനകൾ അർപ്പിക്കാൻ എത്തി, തുടർന്ന് വൈകുന്നേരം 25,000 അധികം പേർ എത്തി. വൻ തിരക്കുണ്ടായിട്ടും 2000 പേരടങ്ങുന്ന ഭക്തർ ഉന്തും തള്ളുമില്ലാതെ ക്ഷമയോടെ ക്യൂ നിന്നിരുന്നു.
ക്ഷേത്രം സന്ദർശിച്ച സന്ദർശകർ ക്ഷേത്രം തുറന്നതിൽ സന്തോഷം പ്രകടിപ്പിക്കുകയും മാനേജ്മെൻ്റിന് BAPS വോളണ്ടിയർമാരെയും മന്ദിർ ജീവനക്കാരെയും പ്രശംസിക്കുകയും ചെയ്തു.