നാഷണൽ കോഓപ്പറേറ്റീവ് എക്‌സ്‌പോർട്ട് ലിമിറ്റഡ് (NCEL) വഴി 50,000 ടൺ ഉള്ളി ബംഗ്ലാദേശിലേക്കും 14,400 ടൺ ഉള്ളി യുഎഇയിലേക്കും കയറ്റുമതി ചെയ്യാൻ ഇന്ത്യൻ സർക്കാർ അനുവദിച്ചു
യുഎഇയിലേക്ക് ഉള്ളി കയറ്റി അയക്കാനുള്ള ത്രൈമാസ അളവ് പരിധി 3,600 ടൺ ആണെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിൻ്റെ (DGFT) ഔദ്യോഗിക വിജ്ഞാപനം പറയുന്നു. ഇറക്കുമതിയും കയറ്റുമതിയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ കൈകാര്യം ചെയ്യുന്ന വാണിജ്യ മന്ത്രാലയത്തിൻ്റെ ഒരു വിഭാഗമാണ് DGFT.
ഉള്ളി കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയിട്ടും, സുഹൃദ് രാഷ്ട്രങ്ങൾക്ക് പ്രത്യേക അളവിൽ നൽകാനാണ് സർക്കാർ അനുമതി നൽകിയത്.
വിലക്കയറ്റം തടയുന്നതിനും ആഭ്യന്തര വിപണിയിൽ 2023 ഡിസംബർ 31 വരെ ലഭ്യത മെച്ചപ്പെടുത്തുന്നതിനുമായി ഓഗസ്റ്റിൽ സർക്കാർ ഉള്ളിയുടെ കയറ്റുമതിക്ക് 40 ശതമാനം തീരുവ ചുമത്തിയിരുന്നു. കേന്ദ്ര സർക്കാർ പിന്നീട് ഒക്‌ടോബർ 29 മുതൽ ഉള്ളി കയറ്റുമതിക്കായി ഒരു ടണ്ണിന് 800 ഡോളർ എന്ന മിനിമം കയറ്റുമതി വില (MEP) നിശ്ചയിക്കുകയും ചെയ്തിരുന്നു.