അജ്മാനിൽ ജയിൽ കഴിഞ്ഞിരുന്ന 192 തടവുകാരുടെ 70 ലക്ഷം ദിർഹത്തിന്റെ കടങ്ങൾ വീട്ടാൻ സഹായിച്ചതായി അജ്മാൻ പോലീസ് അറിയിച്ചു.
ചാരിറ്റബിൾ ഓർഗനൈസേഷനുകളുടെ ഉദാരമായ പിന്തുണയോടെയാണ് ഇത് സാധ്യമായതെന്ന് ശിക്ഷാ, തിരുത്തൽ സ്ഥാപന വകുപ്പ് ഡയറക്ടർ കേണൽ മുഹമ്മദ് മുബാറക് അൽ ഗഫ്ലി പറഞ്ഞു.
7,344,798 ദിർഹത്തിന്റെ കടങ്ങൾ വീട്ടിയതോടെ റമദാൻ മാസത്തിൽ മോചിതരായ അന്തേവാസികൾ അതാത് കുടുംബങ്ങളിലേക്ക് മടങ്ങിയിരുന്നു.