ബലി പെരുന്നാളിനോടനുബന്ധിച്ച് ഷാർജയിലെ വിവിധ രാജ്യക്കാരായ 439 തടവുകാരെ മുന്നോടിയായി മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. മാപ്പ് മാനദണ്ഡങ്ങൾ പാലിക്കുകയും കസ്റ്റഡിയിൽ കഴിഞ്ഞ സമയത്ത് നല്ല പെരുമാറ്റം പ്രകടിപ്പിക്കുകയും ചെയ്തവരെയാണ് മോചിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
അബുദാബിയിലെ 963 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഉത്തരവിട്ടു.
മാപ്പ് ലഭിച്ച വ്യക്തികൾക്ക് അവരുടെ ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കാനും, കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താനും, എമിറാറ്റി സമൂഹത്തിനുള്ളിൽ കാരുണ്യം, ക്ഷമ, സാമൂഹിക ഐക്യം എന്നിവയുടെ മൂല്യങ്ങൾ ശക്തിപ്പെടുത്താനുമുള്ള അവസരം നൽകുന്നതിനുള്ള പ്രസിഡന്റിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത്.