മക്കയിലെ പുണ്യസ്ഥലങ്ങളിൽ ഹജ്ജ് വേളയിൽ ആരാധനയും പ്രാർത്ഥനയും നടത്തിയ മുസ്ലീം തീർഥാടകർ ദിവസങ്ങൾ പൂർത്തിയാക്കിയതോടെ, ജൂൺ 10 ചൊവ്വാഴ്ച മുതൽ ഉംറ വിസകൾ നൽകുന്നത് പുനരാരംഭിക്കുമെന്ന് സൗദി അധികൃതർ ഇന്നലെ തിങ്കളാഴ്ച പ്രഖ്യാപിച്ചു.
ഹജ്ജ് സീസണിൽ മക്കയിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ജൂൺ 11 ബുധനാഴ്ച മുതൽ നീക്കുമെന്നും വെളിപ്പെടുത്തി.
ഈ വർഷം 1,673,230 മുസ്ലീങ്ങൾ പുണ്യ തീർത്ഥാടനം നടത്തി, അവരിൽ ഭൂരിഭാഗവും സൗദി അറേബ്യയ്ക്ക് പുറത്തുനിന്നാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. വിദേശ തീർത്ഥാടകരുടെ എണ്ണം 1,506,576 ആയിരുന്നു, അതേസമയം 166,654 പേർ രാജ്യത്തിനുള്ളിൽ നിന്ന് മക്കയിലേക്ക് ഒഴുകിയെത്തി.