തെഹ്റാൻ: ഇസ്രായേലിനു എതിരെ ഇറാൻ നൽകിയ തിരിച്ചടിയിൽ 3 മ രണവും 60 പേർക്ക് പരിക്കും രണ്ടു പേരുടെ നില ഗുരുതരവും. അതേസമയം, ഇസ്രായേൽ യുദ്ധവിമാനം വെടിവെച്ചിട്ടതായും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, യുദ്ധവിമാനം വെടിവെച്ചിട്ടെന്ന വാർത്തകൾ ഇസ്രായേൽ നിഷേധിക്കുകയും ചെയ്തു. ഇറാന്‍റെ നതൻസ്, ഇസ്ഫഹാൻ, ഫർദോ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രായേൽ വീണ്ടും ആക്രമണം നടത്തിയത്.
60 ശതമാനം യൂറേനിയം സമ്പുഷ്ടീകരിക്കാൻ ശേഷിയുള്ള നതൻസ് ആണവ കേന്ദ്രത്തിൽ കനത്ത നാശമുണ്ടായി. ആണവ കേന്ദ്രത്തിന്‍റെ മുകൾ ഭാഗത്തെ സംവിധാനങ്ങൾ തകർന്നതായാണ് ലഭിക്കുന്ന വിവരം. വൈദ്യുതി, ജനറേറ്റർ സംവിധാനങ്ങളും തകർന്നു. തകർന്ന ആണവനിലയത്തിൽ നിന്നുള്ള റേഡിയേഷനിൽ റഷ്യ ആശങ്ക രേഖപ്പെടുത്തി. എന്നാൽ, റേഡിയേഷൻ അളവ് കുറവാണെന്നാണ് വിവരം. തെക്കൻ തെഹ്റാനിൽ നിന്ന് 450 കിലോമീറ്റർ അകലെയാണ് നതൻസ് ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
തെഹ്റാനിലെ വിമാനത്താവളത്തിന് നേരെയും ഇസ്രായേൽ വ്യോമസേന ആക്രമണം നടത്തി. ഇറാന്‍റെ വ്യോമസനേ ആസ്ഥാനം ഇസ്രായേൽ ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ട്. അതേസമയം, ഇസ്രായേൽ ആക്രമണത്തിലും ഇറാന്‍റെ ആണവശേഷിക്ക് തിരിച്ചടി നേരിട്ടിട്ടില്ലെന്നാണ് രാജ്യാന്തര വിദഗ്ധർ പറയുന്നത്.