2 ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സൈപ്രസിലെത്തി. ജി7 ഉച്ചകോടിക്ക് കാനഡയിലേക്ക് പോകുന്നതിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ സൈപ്രസ് സന്ദർശനം. രാജ്യത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ സൈപ്രസ് പ്രസിഡന്റ് നികോസ് ക്രിസ്റ്റൊഡുലീഡെസ് നേരിട്ട് വിമാനത്താവളത്തിലെത്തി.
രണ്ട് പതിറ്റാണ്ടിനിടെ സൈപ്രസ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പ്രധാനമന്ത്രി സന്ദർശിക്കുന്ന ആദ്യത്തെ രാജ്യം കൂടിയാണ് സൈപ്രസ്.
സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടക്കും. വ്യാപാരം, നിക്ഷേപം, സുരക്ഷ, സാങ്കേതികവിദ്യ തുടങ്ങിയ കാര്യങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കും. ഓപ്പറേഷൻ സിന്ദൂരിൽ തുർക്കി പാകിസ്ഥാന് നൽകിയ പിന്തുണയെത്തുടർന്ന്, തുർക്കി-പാകിസ്ഥാൻ ഐക്യദാർഢ്യം വർദ്ധിച്ച സാഹചര്യത്തിൽ കൂടിയാണ് ഈ സന്ദർശനം.
തുർക്കിയുമായി പ്രദേശിക തർക്കങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സൈപ്രസ്, തുർക്കിയുടെ പ്രാദേശിക സ്വാധീനത്തെ എതിർക്കുന്ന രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് സ്വാഭാവികമായും ഇന്ത്യയുമായി സഖ്യത്തിലേർപ്പെടുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു.