ഇറാനിയൻ മിസൈലുകൾ തകർത്ത് യുഎഇ : മിസൈലുകളുടെ അവശിഷ്ടങ്ങൾ സംശയാസ്പദമായ വസ്തുക്കൾ എന്നിവയിൽ നിന്ന് അകന്നു നിൽക്കണമെന്ന് യുഎഇ NCEMA

Iran missile deal_ NCEMA urges US to stay away from missile debris, suspicious objects

യുഎഇയിലെ യുഎസ് സൈനീകതാവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ തൊടുത്തു വിട്ട മിസൈല്‍ യുഎഇ തകർത്തതിന് പിന്നാലെ അവയുടെ അവശിഷ്ടങ്ങൾ,സംശയാസ്പദമായ വസ്തുക്കൾ എന്നിവയിൽ നിന്ന് അകന്നു നിൽക്കണമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റി (NCEMA)പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഇത്തരം വസ്തുക്കളെ സമീപിക്കരുതെന്നും, അവയുടെ ഫോട്ടോ എടുക്കരുതെന്നും, ആവശ്യമായ നടപടിക്രമങ്ങൾ നടപ്പിലാക്കാൻ അധികാരികളെ അനുവദിക്കണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു.

ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെട്ട ഒരു നഗ്നമായ ആക്രമണത്തിന് രാജ്യം വിധേയമായതായി യുഎഇ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അതോറിറ്റി യുടെ ഈ പ്രസ്താവന. യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉയർന്ന കാര്യക്ഷമതയോടെ മിസൈലുകളെ കൈകാര്യം ചെയ്യുകയും നിരവധി മിസൈലുകളെ വിജയകരമായി തടയുകയും ചെയ്തുവെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.

“ഒരു റെസിഡൻഷ്യൽ ഏരിയയിൽ ചില മിസൈൽ അവശിഷ്ടങ്ങൾ വീണതും യുഎഇയിലെ അധികാരികൾ കൈകാര്യം ചെയ്തു, ഇത് ചില ഭൗതിക നാശനഷ്ടങ്ങൾക്ക് കാരണമായി,” അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.

തകർന്നുവീണ അവശിഷ്ടങ്ങൾക്കിടയിൽപെട്ട് ഒരു ഏഷ്യൻ പ്രവാസിയുടെ മരണത്തിനും കാരണമായി. യുഎഇയിലെ സുരക്ഷാ സ്ഥിതി സുസ്ഥിരമാണെന്നും ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സംഭവവികാസങ്ങൾ 24 മണിക്കൂറും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതർ ഉറപ്പുനൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!