ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി, യുദ്ധത്തിന്റെ തുടക്കത്തിൽ തന്റെ പിതാവ് ആയത്തുള്ള ഖമേനി കൊല്ലപ്പെട്ട വ്യോമാക്രമണത്തിൽ മുഖത്തും കാലിലും ഉണ്ടായ ഗുരുതരമായ പരിക്കുകളെത്തുടർന്ന് ചികത്സയിലാണെന്നും, സുഖം പ്രാപിച്ച് വരികയാണെന്നും വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ആരംഭിച്ച സംഘർഷത്തിന്റെ ആദ്യ ദിവസത്തിൽ മധ്യ ടെഹ്‌റാനിലെ പരമോന്നത നേതാവിന്റെ വസതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ മൊജ്തബ ഖമേനിയുടെ മുഖം വികൃതമാവുകയും അദ്ദേഹത്തിന്റെ ഒന്നോ രണ്ടോ കാലുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.






