യു.എസുമായുള്ള ധാരണാപത്രത്തിൽ (MoU) പറയുന്ന 60 ദിവസത്തെ സൗജന്യ കാലയളവിന് ശേഷം, ഹോർമുസ് കടലിടുക്ക് (Strait of Hormuz) മുറിച്ചുകടക്കുന്ന കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കുമെന്ന് ഇറാൻ ആവർത്തിച്ചു വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് ഇനി ഒരിക്കലും യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് മടങ്ങില്ല’ എന്ന് ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ഔദ്യോഗിക ടെലിവിഷൻ സംപ്രേഷണം ചെയ്ത അഭിമുഖത്തിൽ പറഞ്ഞു. ‘ഹോർമുസ് കടലിടുക്കിന്മേൽ ഇറാന് പരമാധികാരമുണ്ട്, അതുകൊണ്ടുതന്നെ നൽകുന്ന സേവനങ്ങൾക്ക് ഞങ്ങൾ തീർച്ചയായും ഫീസ് ഈടാക്കും’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”






