റൊസാരിയോയിലെ മെഡിക്കൽ സെന്ററിലും വീട്ടിലുമായി ചികിത്സയിലായിരുന്ന അദ്ദേഹം ഭാര്യ സെലിയ, മക്കളായ റോഡ്രിഗോ, മത്യാസ്, മരിയ സോൾ എന്നിവരുടെ സാന്നിധ്യത്തിലാണ് യാത്രയായത്. ബാഴ്സലോണയിലെ ആദ്യകാലം മുതൽ മെസ്സിയുടെ ഫുട്ബോൾ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച ജോർജ്ജ് മെസ്സി, വർഷങ്ങളോളം മകന്റെ പ്രതിനിധിയും (Representative) ഏജന്റുമായിരുന്നു.
കുട്ടിക്കാലം മുതൽ തന്റെ ഓരോ മത്സരത്തിന് ശേഷവും അച്ഛന്റെ അഭിപ്രായം ചോദിക്കാറുണ്ടായിരുന്നുവെന്ന് മെസ്സി മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്.
ലോകകപ്പിൽ അൾജീരിയയ്ക്കെതിരായ മത്സരത്തിൽ ഹാട്രിക് നേടിയ സമയത്ത് ആദ്യ ഗോളിന് ശേഷം മെസ്സി കണ്ണീരണിഞ്ഞിരുന്നു. വ്യക്തിപരമായ പ്രയാസകരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് പിന്നീട് മെസ്സി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.






