റാസൽഖൈമ ഫ്ലെമിംഗോ ബീച്ചിൽ ചാർക്കോൾ ഉപയോഗിച്ചുള്ള പാചകത്തിനും ബാർബിക്യൂവിനും നിരോധനം

Iran says to discuss Hormuz with Gulf states in Oman on Monday

റാസൽഖൈമയിലെ പ്രശസ്തമായ ഫ്ലെമിംഗോ ബീച്ചിൽ ചാർക്കോൾ ഉപയോഗിച്ചുള്ള പാചകത്തിനും (Charcoal burning) ബാർബിക്യൂവിനും കർശന നിരോധനം ഏർപ്പെടുത്തി. ബീച്ചിന്റെ സൗന്ദര്യം സംരക്ഷിക്കുന്നതിനും പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള പുതിയ നടപടിയുടെ ഭാഗമായി സെപ്റ്റംബർ 10, 2026 മുതൽ ഈ നിരോധനം നിലവിൽ വന്നു.

ബീച്ചുകൾ വൃത്തിയായി സൂക്ഷിക്കുന്നതിനും, പൊതുജനങ്ങൾക്കും സന്ദർശകർക്കും സുരക്ഷിതമായ ഒരു അന്തരീക്ഷം ഉറപ്പാക്കുന്നതിനുമാണ് പബ്ലിക് സർവീസസ് ഡിപ്പാർട്ട്മെന്റ് ഈ തീരുമാനം എടുത്തത്. ശീതകാലം അടുത്തെത്തിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് കുടുംബങ്ങളും സുഹൃത്തുക്കളും ബീച്ചുകളിൽ ഒത്തുകൂടുകയും ബാർബിക്യൂ ചെയ്യുന്നത് സാധാരണമാണ്. എന്നാൽ ശരിയായ രീതിയിൽ സംസ്കരിക്കാത്ത കൽക്കരിയും ബാർബിക്യൂ അവശിഷ്ടങ്ങളും വലിയ പാരിസ്ഥിതിക, സുരക്ഷാ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. ഉപയോഗശേഷവും ചൂട് നിലനിൽക്കുന്ന കൽക്കരി കഷ്ണങ്ങൾ ബീച്ചിലൂടെ നഗ്നപാദരായി നടക്കുന്നവർക്ക് പൊള്ളലേറ്റാൻ ഇടയാക്കും.

യു.എഇയിലെ മറ്റ് പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലും സമാനമായ നിയന്ത്രണങ്ങൾ നിലവിലുണ്ട്. അൽ ഐനിലെ ജബൽ ഹഫീത് മേഖലയിൽ ബാർബിക്യൂ പ്രവർത്തനങ്ങൾ കർശനമായി നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളുടെ ശുചിത്വവും സുരക്ഷിതത്വവും സംരക്ഷിക്കുന്നതിനുള്ള അബുദാബി നിയമപ്രകാരം ഇത്തരം നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് 1,000 ദിർഹം മുതൽ പിഴ ഈടാക്കാറുണ്ട്. ആവർത്തിച്ചുള്ള കുറ്റങ്ങൾക്ക് പിഴത്തുക വർദ്ധിക്കുകയും ചെയ്യും.

ബീച്ചുകളിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി റാസൽഖൈമ പോലീസ് മുൻപും ബോധവൽക്കരണ കാമ്പെയ്‌നുകൾ നടത്തിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും ആഴത്തിലുള്ള വെള്ളത്തിൽ ഇറങ്ങുന്നത് ഒഴിവാക്കാനും, ലൈഫ് ഗാർഡുകളുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും അധികൃതർ ബീച്ച് സന്ദർശകരോട് അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!