വ്യാജരേഖകൾ ചമച്ച് നെടുമ്പാശേരി വിമാനത്താവളം വഴി ഗൾഫിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് സ്ത്രീകൾ കൂടിപിടിയിലായി. കസ്റ്റഡിയിലെടുത്ത ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞയാഴ്ച മസ്കറ്റിലേക്ക് ആന്ധ്രയിൽ നിന്നുള്ള പന്ത്രണ്ട് സ്ത്രീകളെ കടത്താൻ ശ്രമിച്ചത് എമിഗ്രേഷൻ വിഭാഗം തടഞ്ഞിരുന്നു. നെടുമ്പാശേരി വിമാനത്താവളം വഴി സ്ത്രീകളെ കടത്തുന്ന സംഭവങ്ങൾ അടുത്തിടെ ആവർത്തിക്കുകയാണ്.
ആന്ധ്ര കേന്ദ്രീകരിച്ചുള്ള ചില റിക്രൂട്ടിംഗ് ഏജൻസികളാണ് ലക്ഷക്കണക്കിന് രൂപ ഈടാക്കി യുവതികളെ കടത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. പെൺവാണിഭ സംഘമാണോ ഇവർക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്നും അന്വേഷിക്കുന്നുണ്ട്.