യുഎഇയിൽ കുരങ്ങുപനി (Monkeypox ) ആദ്യമായി കണ്ടെത്തിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) സ്ഥിരീകരിച്ചതായി എമിറേറ്റ്സ് വാർത്താ ഏജൻസി (WAM) റിപ്പോർട്ട് ചെയ്തു. ഗൾഫ് മേഖലയിൽ സ്ഥിരീകരിച്ച ആദ്യത്തെ കുരങ്ങുപനി കേസാണിത്.
പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്ന് എത്തിയ 29 കാരിയായ യുവതിയിലാണ് ആദ്യ കേസ് കണ്ടെത്തിയതെന്നും അവർക്ക് ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം വെളിപ്പെടുത്തി.
രോഗം നേരത്തേ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള അന്വേഷണം, സമ്പർക്കങ്ങളുടെ പരിശോധന, അവരുടെ ആരോഗ്യം നിരീക്ഷിക്കൽ എന്നിവ ഉൾപ്പെടെ ആവശ്യമായ എല്ലാ നടപടികളും യുഎഇ ആരോഗ്യ അധികാരികൾ സ്വീകരിക്കുന്നുണ്ടെന്ന് MoHAP കമ്മ്യൂണിറ്റി അംഗങ്ങൾക്ക് ഉറപ്പുനൽകി.
ലോകമെമ്പാടുമുള്ള ഒന്നിലധികം രാജ്യങ്ങളിൽ കുരങ്ങുപനി കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ സജീവമാക്കിയ മന്ത്രാലയത്തിന്റെ ആദ്യകാല നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമായാണ് കേസ് കണ്ടെത്തിയത്.