കാനഡയിലെ കത്തോലിക്കാ റസിഡൻഷ്യൽ സ്കൂളുകളിൽ തദ്ദേശവാസികളായ കുട്ടികൾക്കു നേരെ നടന്ന ലൈംഗികാതിക്രമങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ ക്ഷമാപണം നടത്തി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കണമെന്ന് ആറുദിന ക്ഷമാപണ യാത്രയുടെ അവസാനഘട്ടത്തിൽ ക്യൂബെക് സിറ്റി കത്തീഡ്രലിൽ വൈദികർക്കും കന്യാസ്ത്രീകൾക്കുമൊപ്പം നടത്തിയ സായാഹ്ന പ്രാർഥനയ്ക്കിടെ മാർപാപ്പ പറഞ്ഞു. തിങ്കളാഴ്ച മസ്ക്വാചിസിൽ നടന്ന ചടങ്ങിൽ മാർപാപ്പ തദ്ദേശീയരായ കുട്ടികൾക്ക് കത്തോലിക്കാ റസിഡൻഷ്യൽ സ്കൂളുകളിൽ അനുഭവിക്കേണ്ടിവന്ന യാതനകൾക്ക് മാപ്പപേക്ഷിച്ചിരുന്നു.