ദക്ഷിണ യുക്രെയ്നിൽ ആണവ നിലയത്തിന് സമീപം മിസൈൽ പതിച്ചു ; 5 കുട്ടികൾ ഉൾപ്പെടെ 12 പേർക്ക് പരിക്ക്

ദക്ഷിണ യുക്രെയ്നിൽ ആണവ നിലയത്തിന് സമീപം ജനവാസമേഖലയിൽ റഷ്യൻ മിസൈൽ പതിച്ചതു പരിഭ്രാന്തി പരത്തി. 5 കുട്ടികൾ ഉൾപ്പെടെ 12 പേർക്കു പരുക്കേറ്റു. യുക്രെയ്നിലെ രണ്ടാമത്തെ വലിയ ആണവ നിലയമായ യുഷ്നോക്രൈൻസ്കിനു സമീപം വോസ്നെസെൻസ്ക് പട്ടണത്തിലെ 5 നില പാർപ്പിടസമുച്ചയത്തിലാണു മിസൈൽ പതിച്ചത്. മൈക്കലോവ് പ്രവിശ്യയിലാണിത്. ആണവനിലയം ലക്ഷ്യമിട്ടാണു മിസൈൽ അയച്ചതെന്നാണ് യുക്രൈൻ ആരോപണം. മാർച്ച് ആദ്യം ഈ ആണവനിലയം പിടിച്ചെടുക്കാൻ റഷ്യൻ സേന ശ്രമിച്ചിരുന്നതും അവർ ചൂണ്ടിക്കാട്ടി.

റഷ്യയുടെ പുതിയ നീക്കത്തിനെതിരെ യുക്രെയ്ൻ ഐക്യരാഷ്ട്ര സംഘടനയുടെയും രാജ്യാന്തര ഏജൻസികളുടെയും സഹായം തേടി. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവ നിലയമായ യുക്രെയ്നിലെ സാപോറീഷ്യ യുദ്ധം തുടങ്ങിയതിനു പിന്നാലെ റഷ്യൻസേന പിടിച്ചെടുത്തിരുന്നു. ഈ ആണവ നിലയം തിരിച്ചുപിടിക്കാനായി യുക്രെയ്ൻ സേനയും രംഗത്തിറങ്ങിയതോടെ ആണവസുരക്ഷ സംബന്ധിച്ച് നേരത്തേ യു എൻ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!