യുഎഇയിൽ ടയർ പഞ്ചറായി ഹൈവേയിൽ കുടുങ്ങിയ യുവതിയെ യുഎഇ സായുധ സേനാംഗം സഹായിക്കുന്ന വീഡിയോ വൈറലാകുന്നു
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിളും വീഡിയോയും പങ്കിട്ടിരുന്നു. പൊതുനിരത്തിൽ വാഹനം തകരാറിലായ ഒരു ഏഷ്യൻ യുവതിയുടെ കാറിന്റെ ടയർ സായുധ സേനയിലെ ഒരു സൈനികൻ മാറ്റിയെന്ന് ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് പറഞ്ഞു. പാകിസ്ഥാൻ സ്വദേശിയാണെന്ന് കരുതുന്ന യുവതിയാണ് വീഡിയോ പകർത്തിയത്.
“യുഎഇ സൈന്യത്തെ കാണുക… അവർ എങ്ങനെ എല്ലാവരെയും സഹായിക്കുന്നു. യുവതി വീഡിയോയിൽ പറയുന്നുണ്ട്. റോഡരികിൽ ഒറ്റപ്പെട്ടുപോയ യുവതിയെ കണ്ടപ്പോൾ തന്നെ സഹായിക്കാൻ ഓഫീസർ സ്വന്തം ഇഷ്ടപ്രകാരം നിർത്തുകയായിരുന്നു. സ്ത്രീ തന്റെ പേര് ചോദിക്കുമ്പോൾ ഓഫീസർ പുഞ്ചിരിയോടെ സാലിം എന്ന് സ്വയം പറയുന്നുണ്ട്.
വീഡിയോയിൽ ഉടനീളം താൻ യുഎഇ സൈന്യത്തെ ഒന്നിലധികം തവണ സല്യൂട്ട് ചെയ്യുന്നുവെന്നും ഉദ്യോഗസ്ഥന് വളരെയധികം നന്ദിയുണ്ടെന്നും യുവതി പറയുന്നു. സംഭവത്തെക്കുറിച്ച് യുവതി സോഷ്യൽ മീഡിയയിൽ കാഴ്ചക്കാരോട് സംസാരിക്കുകയും യുഎഇ സൈന്യത്തിന് നന്ദി പറയുകയും ചെയ്തു. അബുദാബിയിലാണ് സംഭവം നടന്നതെന്ന് കരുതുന്നു.
തെരുവിൽ കുടുങ്ങിക്കിടക്കുന്ന താമസക്കാരെ സഹായിക്കാൻ യുഎഇ അധികൃതർ ശ്രമിക്കുന്നത് ഇതാദ്യമല്ല.
2020-ൽ, വാഹനത്തിന്റെ ടയർ പൊട്ടി ഹൈവേയിൽ കുടുങ്ങിയ താമസക്കാരെ ഷാർജ പോലീസ് സഹായിച്ചതടക്കമുള്ള നിരവധി കേസുകളുണ്ട്.