ദുബായ് എയർപോർട്ടിലെ യാത്രക്കാരുടെ ബാഗിൽ നിന്ന് പണവും ആഭരണങ്ങളും മോഷ്ടിച്ച 3 എയർപോർട്ട് ജീവനക്കാർ പിടിയിലായി. മോഷ്ടിച്ച സാധനങ്ങളുമായി പുറത്തേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥൻ അവരിൽ ഒരാളെ എയർപോർട്ട് ഗേറ്റിൽ വെച്ച് പിടികൂടിയത്. മോതിരവും സ്വർണമാലയും അടങ്ങുന്ന രണ്ട് പവൻ ആഭരണങ്ങളും 50,000 ദിർഹവുമാണ് ഇവർ മോഷ്ടിച്ചത്.
ദുബായ് ക്രിമിനൽ കോടതി ഇവരെ കുറ്റക്കാരാണെന്ന് കണ്ടെത്തി 50,000 ദിർഹം പിഴയും മൂന്ന് മാസത്തെ തടവും വിധിച്ചു. ജയിൽ ശിക്ഷ കഴിഞ്ഞ് ഇവരെ യുഎഇയിൽ നിന്ന് നാടുകടത്തും.
വിമാനത്താവളത്തിനുള്ളിൽ ജോലി ചെയ്തിരുന്ന തന്റെ രണ്ട് സഹപ്രവർത്തകരാണ് തന്നെ മോഷ്ടിക്കാൻ സഹായിച്ചതെന്നും മോഷ്ടിക്കുന്നതിന്റെ പകുതി ഇവരുമായി പങ്കിടാമെന്ന് തങ്ങൾ ധാരണയിലെത്തിയതായി മോഷ്ടിച്ച സാധനങ്ങളുമായി പുറത്തേക്ക് കടക്കാൻ ശ്രമിച്ച എയർപോർട്ടിലെ ക്ലീനർ ജീവനക്കാരൻ പറഞ്ഞു. മോഷ്ടിച്ചവ ടോയ്‌ലറ്റിനുള്ളിൽ ഒരു പ്രത്യേക സ്ഥലത്ത് സൂക്ഷിക്കുകയും പിന്നീട് എയർപോർട്ടിൽ നിന്ന് കൊണ്ടുപോയി മാർക്കറ്റിൽ വിൽക്കും. പണം അവർക്കിടയിൽ വീതിച്ചെടുക്കും. ഇതായിരുന്നു പദ്ധതി. വിശദമായ അന്വേഷണത്തിന് ശേഷം വിമാനത്താവളത്തിനുള്ളിൽ ജോലി ചെയ്തിരുന്ന രണ്ട് പ്രതികളെകൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.