ദുബായിൽ മണി എക്‌സ്‌ചേഞ്ചിൽ നിന്നും പുറത്തിറങ്ങിയ യുവതിയെ പിന്തുടർന്ന് 1.48 മില്യൺ ദിർഹം കൊള്ളയടിച്ച കേസിൽ 4 ഏഷ്യൻ പൗരന്മാരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. 2 പേർ ഒളിവിലാണ്, ഇവർക്കായുള്ള തിരച്ചിൽ നടക്കുകയാണ്. ഒരു ജ്വല്ലറിയിലെ അക്കൗണ്ടന്റായ യുവതി പണമടങ്ങിയ ബാഗുമായി മണി എക്‌സ്‌ചേഞ്ചിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ആറംഗസംഘം പിൻതുടർന്ന് ബാഗ് തട്ടിയെടുക്കുകയുമായിരുന്നു.
സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്തയുടൻതന്നെ ദുബായ് പോലീസിന്റെ സിഐഡി അന്വേഷണ സംഘം രൂപീകരിച്ച് ഉടൻ തിരച്ചിൽ ആരംഭിച്ചു, സംഘത്തിലെ നാല് പേരെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോഴും ഒളിവിലുള്ള ഇരുവരും ചേർന്ന് മണി എക്‌സ്‌ചേഞ്ച് ഓഫീസുകൾ നിരീക്ഷിക്കാനും ഇടപാടുകാരിൽ നിന്ന് പണം തട്ടിയെടുക്കാനും ഒരു സംഘം രൂപീകരിച്ചുവെന്ന് സമ്മതിച്ചുകൊണ്ട് 4 പേർ കുറ്റം സമ്മതിച്ചു.
ദുബായ് ക്രിമിനൽ കോടതി മോഷ്ടാക്കൾ കുറ്റക്കാരാണെന്ന് കണ്ടെത്തി മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചു. ആറുപേർക്കും മോഷ്ടിച്ച പണത്തിന്റെ മൂല്യം ഒരുമിച്ച് പിഴ ചുമത്തിയിട്ടുണ്ട്. ശിക്ഷാ കാലാവധിക്കുശേഷം ഇവരെ രാജ്യത്തുനിന്ന് നാടുകടത്തും.